Wednesday, April 16, 2014

മഴ ....

മഴ ....അതെല്ലാവരിലും എന്നപോലെ എന്നിലും ഇഴുകി ചേർന്നിട്ടുണ്ട് .നാട്ടിൽ നനഞ്ഞ ഓരോ മഴയും ഓരോ അനുഭവങ്ങൾ ആയിരുന്നു .
ചിങ്ങത്തിലെ മഴ ശൃംഖാരിയാണ് .കണ്ടിട്ടില്ലേ ചിണുങ്ങി- ചിണുങ്ങി അതങ്ങനെ വന്നും പോയിയും ഇരിയ്ക്കുന്നത്. അങ്ങനെ ഒരു ശൃംഖാര മഴ കഴിഞ്ഞ സന്ധ്യയിലായിരുന്നു എൻറെ ജനനം .അന്ന് പെയ്ത മഴയിൽഎൻറെകരച്ചിൽഅമർന്നുപോയിരുന്നിരിക്കണം .മുട്ടിലിഴഞ്ഞപ്പോഴും പിച്ചവച്ചപ്പോഴും മഴ കാലം തെറ്റാതെ പെയ്തിട്ടുണ്ടാകും .ബാല...്യത്തിൽ ഓടിനടന്ന് നനഞ്ഞ മഴയ്ക്കൊപ്പം പനി പിടിക്കുകയും അമ്മേടെന്ന് കണക്കിന് കിട്ടുകയും ചെയ്തിട്ടുണ്ടാകും .പക്ഷേ കുടയെടുക്കാൻ മറന്നൊരു വൈകുന്നേരം വാഴയില തണലിൽ നിന്നോടൊത്ത് നനഞ്ഞ മഴയ്ക്കായിരുന്നു അന്നുവരെ പെയ്തതിൽ വച്ച് ഏറ്റവും ഭംഗി .
പിന്നീട് , കാലങ്ങൾ കഴിഞ്ഞപ്പോൾ തുലാവർഷം ഇടിയോടെ പെയ്തൊരു സന്ധ്യയിൽ വെള്ളപുതപ്പിച്ച് നിന്നെ ഉമ്മറത്ത്‌ കിടത്തും വരെ മഴയും നീയും എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു . പിന്നെയെന്നും മഴയേക്കാൾ നിറഞ്ഞു പെയ്യുന്നത് എന്റെ ഈ മിഴികളാണ് .
(മഴ എന്ന നോവലിൽ നിന്നൊരു ചെറിയ ഭാഗം )

No comments:

Post a Comment