Thursday, June 26, 2014

അവൾ ,ആ നാടോടി പെണ്ണ്

ആളോഴിഞ്ഞ ബസിൽ ഒറ്റയ്ക്കിരിക്കുമ്പോൾ,
അടുത്തേക്ക് വന്നു അവൾ,
ആ നാടോടി പെണ്ണ് ,

ശംഖു മാലകളും വർണ്ണ ചാന്തുകളും നിറച്ച പെട്ടി -
തുറന്നു വച്ച് പ്രതീക്ഷയോടെ എന്നെ നോക്കി .

പല വർണ്ണത്തിലുള്ള ചാന്തുപൊട്ടിന്റെ മണം,
ഒരുനിമിഷം നിന്നെ ഓർമ്മിപ്പിച്ചു .അതുകൊണ്ടുമാത്രം,
അതിലൊന്നെടുത്ത്‌ അവളാവശ്യപെട്ട മുപ്പതു രൂപ കൊടുത്തു ....

എന്നിട്ടും അവളവിടെ തന്നെ നിന്നപ്പോൾ ഇനിയൊന്നും വാങ്ങില്ലെന്നുറപ്പിച്ച് നഗരത്തിന്റെ തിരക്കുകളിലേക്ക് കണ്ണോടിച്ച് ഞാനും ഇരുന്നു .
വണ്ടി പുറപ്പെടാൻ ഇനിയുമുണ്ട് സമയം .

"നല്ല മണം .സോപ്പിന്റെയാ ? " അവളുടെ ചോദ്യം എന്നെ ഞെട്ടിച്ചു .എങ്കിലും പറഞ്ഞു .

"നിന്റെയീ മുഷിഞ്ഞ മണമെനിക്കൊന്നു കടം തന്ന്, പകരമീ വിലകൂടിയ
സുഗന്ധം നീയെടുത്തോ , ,അകത്ത് വേദനകളും ആകുലതകളും കുമിഞ്ഞു കൂടി നാറിതുടങ്ങിയിരിക്കുന്നു .എന്റെ മനസിന്റെ മണത്തിനു നിന്റെ ഈ മുഷിഞ്ഞ മണമാകും ചേരുക .നിന്റെ മനസിന്റെ നിഷ്കളങ്ക്തക്ക് എന്റെയീ വിലകൂടിയ സുഗന്ധവും ചേരും ."

പാവം അവൾക്കൊന്നും മനസിലായില്ല .ബസിൽ നിന്നിറങ്ങി അവളൊന്നു തിരിഞ്ഞു നോക്കി .പിന്നെ നഗരത്തിന്റെ തിരക്കിൽ അലിഞ്ഞില്ലാതായി .

---കവിത ---

No comments:

Post a Comment