Friday, November 21, 2014

രാത്രി മഴ നിർത്താതെ പെയ്യുന്നുമുണ്ടായിരുന്നു.

ആ നിമിഷത്തിലെപ്പോഴോ ആകാശത്തിനു ശ്യാമവർണ്ണം കൈവന്നിരുന്നു .
ഒറ്റച്ചിറകുമായൊരു കുഞ്ഞാറ്റക്കിളി തിരികെ പറക്കാനൊരു പാഴ്ശ്രമം നടത്തി .
ഒഴുക്കിൽപ്പെട്ടൊരു കടലാസുവഞ്ചി ദിക്കറിയാതെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി .
ഞെട്ടറ്റൊരു പൂവിതൾ മണ്ണിലണയാൻ കഴിയാതെ ഇനിയൊരു കാറ്റിനായ് കാതോർത്ത് മരകൊമ്പിലുടക്കി കിടന്നു .
കടലാഴങ്ങളിൽ നിന്നൊരു തിര കരയെ പുണരാൻ കൊതിയോടെ വന്നെങ്കിലും പാതിവഴിയിൽ തളർന്നു വീണു .
അപ്പോഴും രാക്കിളികൾ മധുരമായി പാടുന്നുണ്ടായിരുന്നു.
രാത്രി മഴ നിർത്താതെ പെയ്യുന്നുമുണ്ടായിരുന്നു.
പതിവിലും മനോഹരമായി ,,,,,,,
--കവിത ---

No comments:

Post a Comment