Friday, November 21, 2014

ഏകാന്തതയുടെ കവാടങ്ങൾ

ഏകാന്തതയുടെ കവാടങ്ങൾ,,,,,,,
ഏകാന്തതയുടെ കവാടങ്ങൾ സുഭദ്രക്ക് മുൻപിൽ എന്നും തുറന്നു കിടന്നിരുന്നു .ചാറ്റൽമഴ തോർന്ന സായംസന്ധ്യയിൽ ഈറനണിഞ്ഞ സ്വന്തം മുടിയിഴകളെ വിരലുകളാൽ തഴുകി ഉണക്കി മട്ടുപാവിൽ ഉലാത്തുമ്പോൾ സുഭദ്ര ഓർത്തതും അതുതന്നെയാണ് .ഏകാന്തതക്ക് മാത്രം എന്തേ തന്നെ മടുക്കുന്നില്ല ? .
ഏകാന്തതക്ക് മരണത്തിന്റെ ഗന്ധമാണെന്ന് വലിയമ്മ പറയുമായിരുന്നു . കഷായവും കുഴമ്പും മണക്കുന്ന മുറിക്കുള്ളിൽ മാസങ്ങളോളം തനിച്ചു കിടന്നപ്പോൾ വലിയമ്മയും മരണത്തിന്റെ ഗന്ധമുള്ള നിശബ്ദതയെ പ്രണയിച്ചുകാണും .അവിടെ ഒരു കട്ടുറുംബിനെപോലെ ഇടക്ക് എത്തിനോക്കിയത് താൻ മാത്രമായിരുന്നു.
വർണ്ണങ്ങൾ ചാലിച്ചെഴുതിയ ബാല്യവും കൗമാരവും സുഭദ്രയെ പൊന്നുപോലെയാണ് പരിപാലിച്ചത് .
കൂട്ടുകുടുംബം വിട്ട് അച്ഛനമ്മമാരുടെ ലാളനകൾ മറന്ന് സേതുവിൻറെ കൈ പിടിക്കുമ്പോൾ കുറ്റബോധം തെല്ലും അലട്ടാതിരുന്നത് ഇന്നും ഒരമ്പരപ്പായി മനസിലുണ്ട് .സേതുവിൻറെ കുസൃതികൾക്കും പൊട്ടിച്ചിരികൾക്കും ഇടയിൽ എപ്പോഴാണ് നിശബ്ദത തന്നിലേക്ക് പടർന്നു കയറിയത് ? .കൃത്യമായൊരു ദിവസം ഓർത്ത്‌ എടുക്കാനായില്ലെങ്കിലും പിന്നീടെപ്പോഴോ മരണം മണക്കുന്ന ഏകാന്തത സുഭദ്രക്കൊപ്പം നടന്നു തുടങ്ങി .വലിയമ്മയെപോലെ സുഭദ്രയും ഏകാന്തതയെ നിശബ്ദമായി പ്രണയിച്ചു തുടങ്ങി .പക്ഷെ അവർക്കിടയിൽ ഒരു കട്ടുറുമ്പായി എങ്കിലും ,,.,,,,,,,,,,,,,
-----കവിത-----

No comments:

Post a Comment