Monday, February 24, 2014

"നിങ്ങളെ കണ്ടാൽ മരിച്ചുപോയെന്റെ അമ്മയെ പോലുണ്ട്"

കടൽകരയിലെ അസ്തമയത്തിനു ഒരിക്കൽകൂടി സാക്ഷ്യം വഹിക്കാൻ പോയതാണ് .
പൂഴിമണലിൽ വെറുതെ വിരൽ കൊണ്ട് ചിത്രം വരച്ച് അങ്ങനെ ഇരുന്നു .മനസ്സിലുടപ്പോൾ കടന്ന് പോയ ചിന്തകൾക്കൊന്നും ഉൾകടലിന്റെ ശാന്തത ഇല്ലായിരുന്നു .മുന്നിലൂടെ മണൽതരികളെ ഞെരിച്ചമർത്തി കൊണ്ട് ഒരുപാട് കാലടികൾ കടന്ന് പോയികൊണ്ടിരുന്നു .കടൽ കാറ്റിൽ പറന്ന മുടിയിഴകളും സാരി തുമ്പും അനുസരണകേട് കാണിച്ചുകൊണ്ടേ ഇരുന്നു .
ഒറ്റപ്പെടലൊരു വേദനയായി മനസ്സിലേക്ക് അരിച്ചിറങ്ങുമ്പോൾ ഈ കടലൊരു സാന്ത്വനം തന്നെയാണ് .ഒരു വേള വല്ലാതെ മോഹിപ്പിക്കുന്നുമുണ...്ട് ഈ കടലെന്നെ .ഒന്നിറങ്ങി ചെന്നാലോ , നെഞ്ചോടു ചേർക്കില്ലേ ,ആരും കേൾക്കാതൊന്നു
ഉറക്കെ കരയാനെങ്കിലും ഞാനൊന്നു ഇറങ്ങി വന്നോട്ടെ ,
ചിന്തകൾ തിരയേക്കാൾ ശക്തിയിലും വേഗതയിലും മനസിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങി .മനപൂർവ്വം ശ്രദ്ധമാറ്റാൻ ചുറ്റുമൊന്നു കണ്ണോടിച്ചു .കുറച്ചു മാറി ഒരു ആറുവയസ്സുകാരൻ എന്നെ തന്നെ നോക്കിയിരിക്കുന്നു .എൻറെ നോട്ടം കണ്ടിട്ടും അവൻ നോട്ടം പിൻവലിച്ചില്ല .അനാഥബാലനെന്നു കണ്ടാലറിയാം .എന്തേ എന്ന് മുഖം കൊണ്ട് ആഗ്യത്തിൽ ചോദിച്ചു .ഒന്നുമില്ലെന്ന തലയാട്ടലോടെ അവൻ മുഖം കുനിച്ചു .വീണ്ടും ആ നോട്ടം പാളി വീഴുന്നത് എന്നിൽ തന്നെ .അധിക സമയമത് കണ്ടില്ലെന്നു നടിക്കാനായില്ല .എഴുന്നേറ്റു ചെന്ന് അവനരികിൽ ഇരുന്ന് കാര്യം തിരക്കി .ഒടുവിൽ പേടിച്ചുപേടിച്ചാണ് എങ്കിലും അവനോരുത്തരം നല്കി

"നിങ്ങളെ കണ്ടാൽ മരിച്ചുപോയെന്റെ അമ്മയെ പോലുണ്ട് "
പറഞ്ഞു തീർന്നതും അവനറിയാതെ പൊട്ടികരഞ്ഞുപോയി

എന്ത് പറയണമെന്ന് നാക്ക്‌ ഒരുവേള ആലോചിച്ചപ്പോഴേക്കും കണ്ണുകൾ മറുപടി നല്കി കഴിഞ്ഞിരുന്നു

---കവിത ----17 .12 .2013 

No comments:

Post a Comment