Monday, February 24, 2014

ഒരുത്സവത്തിൻറെ ഓർമ്മ ,,,,,,,,,,,,,,

കുഞ്ഞുനാളിലോക്കെയും അമ്മമ്മ പറഞ്ഞു കൊതിപ്പിച്ച ...
നാട്ടിലെ ഉത്സവം കാണാൻ പുറപെട്ടതായിരുന്നു .നഗരത്തിൻറെ
വേവിൽ നിന്നും നന്മയുടെ ഇത്തിരി മണ്ണിലേക്കുള്ള യാത്രയിൽ പിന്നിട്ട
നാട്ടുവഴികളൊക്കെയും പട്ടണത്തിൻറെ പണയമുതൽ പോലെ തോന്നിച്ചു .
വഴിയിലൊന്നും അമ്മമ്മ പറഞ്ഞ കാഴ്ചകളായിരുന്നില്ല ,പാടത്തൂടെ ഏറെ
നടക്കണം , നടവരമ്പിലെ വളവുതിരിയുമ്പോൾ കാളികുട്ടീടെ പശു കെട്ടഴിഞ്ഞു വന്നു കുത്താതെ നോക്കണം ,കുട്ടികുറുംബൻമാരുടെ മടല് ബാറ്റിനാൽ പാറുന്ന
സിക്സ്സർകൊണ്ട് മേലുനോവാതെ നോക്കണം , ആൽ തറചോട്ടിലെത്തുമ്പോൾ
കാണുന്ന സൌഹൃ ദങ്ങൾ കണ്ടു നിന്നുപോകരുത് ,,,,

നേരെ തറവാട്ടിലേക്ക് പോകതിരുന്നതിനു ഒരുകാരണമേ ഉള്ളൂ ,
അമ്പലപറമ്പിലെ ആൾകൂട്ടതിനിടയിലൂടെ അമ്മമ്മയുടെ മുന്നിൽചെന്നു നിന്ന് ഒന്നു ഞെട്ടിക്കണം .അമ്മമ്മ പറഞ്ഞത് വച്ചുനോക്കുമ്പോൾ ആ തിരക്കിൽ അതൊരു സാഹസം ആയിരിക്കും .


ഉത്സവപറമ്പിൽ തിരക്കാകുന്നതെ ഉള്ളൂ ,ആനകളും വാദ്യമേളക്കാരും കുറച്ചു ചെത്ത്‌പിള്ളേരും പിന്നെ ദേവിയും മാത്രേ അപ്പൊഅവിടെ ഉണ്ടായിരുന്നുള്ളു
,പിള്ളേർ സെറ്റിനു ആളൊന്നുക്ക് ഓരോ സെറ്റപ്പ് മൊബൈലും , സത്യം പറയാലോ കയ്യിലിരുന്ന കുറച്ചു പഴയ മൊബൈൽ എന്നെനോക്കി ഒന്നു കളിയാക്കി ചിരിച്ചപോലെ എനിക്ക് തോന്നി ,ഇതുകണ്ടാൽ അമ്മമ്മ പറയും "നീയും മുത്തച്ചനെ പോലെ പിശുക്കിയാണ് "
പിള്ളേരോക്കെ ഉത്സവം മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്ന തിരക്കാണ് .ഇവരും എന്നെപോലെ ദൂരേന്നു വന്നതാവുമോ , കണ്ടിട്ടങ്ങനെ തോന്നിയില്ലെങ്കിലും വെറുതെ അങ്ങനെയും ചിന്തിച്ചു .
സമയം ഒരുപാടു കഴിഞ്ഞിട്ടും അമ്മമ്മ പോലും വന്നില്ലല്ലോ! , വർഷത്തിലൊരിക്കൽ പോലും നാട്ടുകാരെ ഒരുമിച്ചു കാണാത്ത വേദനയിൽ ദേവി അകത്തുകയറി നടയടച്ചു .
തിരിച്ചു തറവാട്ടിലേക്ക് നടക്കുമ്പോൾ മനസിനു വല്ലാതെ ഭാരം കൂടിയിരുന്നു ,എന്തിനെന്നറിയാതെ ഒരു വേദന മനസ്സിൽ ശേഷിച്ചു .
തറവാട്ടിലെ പടിപ്പുര കടക്കുമ്പോഴേ അകത്തുനിന്നു കേട്ടു വാദ്യമേളത്തിന്റെ കാതടിപ്പിക്കുന്ന ശബ്ദം .ഒന്നുംമനസിലാവാതെ സ്വീകരണമുറിയിലേക്ക് കയറിയ എൻറെ മുഖത്തൊന്നു നോക്കുകപോലും ചെയ്യാതെ അമ്മമ്മ പറഞ്ഞു ,"നമ്മുടെ അമ്പലത്തിലെ ഉത്സവമാ , നീ കണ്ടിട്ടില്ലല്ലോ ഇതുവരെ , ദേ ടിവില് ലൈവാ ",

ഒന്നുംപറയാതെ വെറുതെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അടഞ്ഞ വാതിലിന്റെ അപ്പുറത്തെ ദേവിയുടെ മനസായിരുന്നു എനിക്കും .

--കവിത ----

No comments:

Post a Comment