Monday, February 24, 2014

ഉടഞ്ഞു പോയ കുപ്പിവളകൾ

പെറുക്കികൂട്ടിയ വളപൊട്ടുകൾ ആണ് ഈ കുഞ്ഞു പെട്ടിനിറയെ ,പല നിറത്തിലുള്ളവ .മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് ഓരോന്നും ഉരുക്കി ചേർത്ത് ദേ കണ്ടോ ഒരു മാല ഉണ്ടാക്കുകയാ ഞാൻ .ഈ ചുവന്ന വളപൊട്ടില്ലേ ഇതെനിക്ക് നീ വാങ്ങി തന്ന ആദ്യ സമ്മാനത്തിന്റെ അവസാനത്തെ ശേഷിപ്പാ .ഓർക്കണില്ലേ അന്ന് , കാവിലെ വലിയ വിളക്കിന്റെയ ന്ന് ദീപാരാധന കഴിഞ്ഞ് അപ്പച്ചിയുടെ കയ്യും പിടിച്ച് വളകച്ചവടക്കാരുടെ അരികിൽ കാഴ്ച കണ്ടുനിൽക്കുമ്പോൾ തിരക്കിലൂടെ വന്ന് അപ്പച്ചിയുടെ കണ്ണുവെട്ടിച്ച്‌ എന്റെ കയ്യിലൊരു കടലാസ്... പൊതി തന്നിട്ട് നീ ഓടിപോയത് .ഞെട്ടൽ ഒരു പേടിയായി മാറിയതും കൈയ്യിലിരുന്ന ആ കടലാസുപൊതി വിറക്കാൻ തുടങ്ങി .അപ്പോൾ തോന്നിയ പൊട്ട ബുദ്ധിയിൽ ഉടുത്തിരുന്ന പട്ടുപവാടയിൽ അതൊളുപ്പിക്കാൻ ശ്രമിച്ചു . പക്ഷെ എപ്പോഴോ ആൾകൂട്ടത്തിനിടയിൽ വച്ച് അപ്പച്ചിയുടെ കൈ തട്ടി ആ പൊതി താഴെ വീണു .കുനിഞ്ഞ് അതൊന്നു എടുക്കാൻ ശ്രമിക്കും മുൻപ് ആരൊക്കെയോ അത് ചവിട്ടി മെതിച്ചിരുന്നു .ഉള്ളു പൊള്ളുന്ന വേദനയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ നിൻറെ മുഖമായിരുന്നു മനസു നിറയെ .വിയർത്ത് കുളിച്ച് കുസൃതി ചിരിയുമായ് തിരക്കിലൂടെ എന്നെ തിരിഞ്ഞു നോക്കി നോക്കി പോകുന്ന നിന്റെ മുഖം . തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു കണക്കിന് നേരം വെളുപ്പിച്ചു . എഴുന്നേറ്റതും ഓടിപിടിച്ച് കുളിച്ചൊരുങ്ങി ഒറ്റ ഓട്ടമായിരുന്നു അമ്പല മുറ്റത്തേക്ക് .പിന്നെ പെറുക്കിയെടുത്ത ഈ ചുവന്ന വളപൊട്ടുകളുമായി പതിയെ വീട്ടിലേക്ക് ,,,,,,,,

കവിത 02.02.2014

No comments:

Post a Comment