മനസിന്റെ മടിയിലോളിപ്പിക്കാൻ പറഞ്ഞു അന്നു നീതന്ന മയില്പീലിയെക്കാൾ എനിക്കിഷ്ടമായത് അതുതരുമ്പോൾ നീ കണ്ണിലൊളിപ്പിച്ച കുസൃതി ആയിരുന്നു . ആ കണ്ണുകളിലെ കുസൃതി എന്നും എന്റെതായിരുന്നെങ്കിലെന്നു വെറുതെ ഞാൻ മോഹിച്ചു .അർഹതയില്ലാതെ ഓരോന്നുമോഹിക്കുമ്പോൾ ഒരുഅപ്പുപ്പൻതാടിയുടെ മനസായിരുന്നു എനിക്ക് .
യാത്ര പോകാൻ കൊതിക്കുമ്പോഴൊക്ക ഒരു അപ്പുപ്പൻതാടിയാകാൻ കൊതിച്ച് ,,,,
...നിൻറെ സാമീപ്യം എന്നിലെയെന്നെ
ഒരു അപ്പുപ്പന്താടിയാക്കി മാറ്റി
നിൻ നിശ്വാസമേറ്റ് ഭാരമേതുമില്ലാതെ
പറന്നു പറന്നുയർന്ന് ,,,
ഒരു കാറ്റുവന്നു വിളിച്ചാൽ പോലും
വഴിയൊന്നു മാറിപോകാതെ
ഒടുവിലായി മുള്ളുവേലികെട്ടുകളിലോന്നിൽ
ഉടക്കി ചിറകൊടിഞ്ഞു താഴേക്ക് പതിച്ച്
പിന്നെയും ഒരു നിശ്വാസത്തിനായ് കാത്ത് ..
യാത്ര പോകാൻ കൊതിക്കുമ്പോഴൊക്ക ഒരു അപ്പുപ്പൻതാടിയാകാൻ കൊതിച്ച് ,,,,
...നിൻറെ സാമീപ്യം എന്നിലെയെന്നെ
ഒരു അപ്പുപ്പന്താടിയാക്കി മാറ്റി
നിൻ നിശ്വാസമേറ്റ് ഭാരമേതുമില്ലാതെ
പറന്നു പറന്നുയർന്ന് ,,,
ഒരു കാറ്റുവന്നു വിളിച്ചാൽ പോലും
വഴിയൊന്നു മാറിപോകാതെ
ഒടുവിലായി മുള്ളുവേലികെട്ടുകളിലോന്നിൽ
ഉടക്കി ചിറകൊടിഞ്ഞു താഴേക്ക് പതിച്ച്
പിന്നെയും ഒരു നിശ്വാസത്തിനായ് കാത്ത് ..
---കവിത ---
No comments:
Post a Comment