Monday, February 24, 2014

സത്യഭാമയും ഊർമിളയും ,,,

സത്യഭാമയുടേയും ഊർമിളയുടേയും വിധി എന്നേയും പിൻതുടരുന്നപോലൊരു തോന്നൽ ,അതുകൊണ്ടാണ് ഈ നേരംകെട്ട നേരത്ത് പൂജാമുറിയുടെ വാതിൽ തുറന്ന് അകത്തുകയറിയത് .പീഠത്തിനു മുകളിലിരിക്കുന്ന ഇതിഹാസ ഗ്രന്ഥങ്ങളിൽ വെറുതെ ഒന്നു തൊട്ടുനോക്കി .മനസിലൂടപ്പോൾ കടന്നുപോയകാലത്തിന്റെ ബാക്കിപത്രംപോലെ ഒരു തുള്ളി കണ്ണിൽ നിന്നും അടർന്നു വീണു .
വേണ്ടാ , ഇനി കരയില്ലെന്ന് പണ്ടേ ഉറപ്പിച്ചതാണ് .
തിരിച്ചിറങ്ങാൻ ഒരുങ്ങവേ ഉടുത്തിരുന്ന സെറ്റ് സാരിയുടെ തുമ്പ് പീഠത്തിലുടക്കി , മെല്ലെ അതൊന്നു വിടീച്ചെടുക്കവേ അടച്ചുവച്ച പുസ്ത...കകെട്ടുകളിൽ നിന്നും അടക്കിപിടിച്ച തേങ്ങലുകൾ കേട്ട് ഞെട്ടലോടെയാണ് ചോദിച്ചത് ,
"നിങ്ങളിപ്പോഴും !"
"അതേ ഈ പുസ്തകകെട്ടിനകത്ത് കൃഷ്ണ പത്നിയെന്ന പേരിൽ ഞാനും അതാ അവിടെ ലക്ഷ്മണ പത്നിയായി ഊർമിളയും വീർപ്പുമുട്ടി പിടയുകയാണ് .ഒരിക്കലെങ്കിലും , ഒരുനിമിഷമെങ്കിലും കൃഷ്ണനും സത്യഭാമയും പോലെന്നു ആരെങ്കിലും പറഞ്ഞിട്ടുണ്ടോ , ഇനി പറയുമോ ?കണ്ണനുള്ളിടത്തെല്ലാം രാധയുണ്ട് , അക്ഷരങ്ങളിൽ പോലും അവർ ഒരുമിച്ചാണ് , എന്നിട്ടും രാധ വിരഹിണിയാണത്രേ ,,!
ഊർമിളക്ക് നിഷേധിച്ചതിനൊക്കെയും എന്താണ് ന്യായം ?
കഷ്ടം തന്നെ , ഇനിയും ഇങ്ങനെ എത്രയോപേർ , ഒടുങ്ങട്ടെ എല്ലാം ഇങ്ങനെ നീറി നീറി ..."

--കവിത ---

2 comments: