Monday, February 24, 2014

ബാലവേല

ഹർത്താലുകൾക്കിടയിലെ ഇടവേള

കൂടിപോയെന്ന തോന്നലിൽ അവർ

ബാലവേലയെന്ന മഹാവിപത്തിനെതിരെ ...

പോരാടാൻ തീരുമാനിച്ച നേരം

ഒന്ന് രണ്ടു ഫോണ്‍ വിളികൾ

അങ്ങോട്ടും ഇങ്ങോട്ടും

ഒടുവിൽ ബാക്കിയുള്ള ചില പോസ്റ്ററുകൾ

അടിക്കാനായ് മുക്കിലുള്ള അച്ചടികടയിലേക്ക് ,,,



രാത്രി പതിനൊന്നു കഴിഞ്ഞപ്പോൾ ഒന്നു

മയങ്ങാൻ ഇടം കിട്ടിയനേരത്താണ്‌

പതിവുതെറ്റാതെ മുതലാളിയുടെ വിളിച്ചുണർത്തൽ

"മണിയാ എഴുന്തിരെടാ കൊഞ്ചം വേലയിരുക്കെടാ "

ഞെട്ടി എഴുന്നേറ്റ് കണ്ണും തിരുമ്മി

മുതലാളിക്ക് മുൻപേ ഓടുമ്പോൾ

ഒട്ടിയവയറിൽ ഒട്ടാതെകിടന്ന

വള്ളിനിക്കർ ഒന്നു വലിച്ചുകേറ്റാൻ

അവൻ പാടുപെടുന്നുണ്ടായിരുന്നു ,,,,,,,,,,,

---കവിത ----

No comments:

Post a Comment